Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Tuesday, September 6, 2011

നട്ടുച്ച

പൊരിഞ്ഞ കത്തുന്ന വെയില്‍
ഓടുമേല്‍ക്കുരക്കിടയിലെ ചില്ലുകളില്‍
പൊന്‍വെയില്‍ തീര്‍ത്ത വലയം.
തുടച്ചു മിനുക്കിയിട്ട കാവിനിലം
കോലയില്‍ നീണ്ട തിണ്ണയും വരാന്തയും,
കാലുകഴുകാനൊരു മൊന്തയും.

കാര്ണോര്‍ ചാരുകസേരയിലിരിക്കുന്നു
കാലുകള്‍ രണ്ടും നീട്ടി തിണ്ണയിലേക്കും
ഓലയീര്‍ക്കിള്‍കൊണ്ട് തിന്ന ചോറിനോടു
നന്ദി കാണിക്കാതെ കുത്തിപുറത്താക്കുന്നു
കൈയിലെ തോര്‍ത്തുകൊണ്ടിടക്ക്
വീശി വീശി വിയര്‍പ്പാറ്റുന്നു.

തിണ്ണയിളിരിക്കുന്ന ട്രാന്സിസ്റ്ര്‍
ചിലക്കുന്ന ശബ്ദത്തില്‍
നല്ല മലയാളി പാട്ടുപടുന്നു.
ജോണ്സനും രവീന്ദ്രനും മാറി മാറി.

അകത്തെ മുറിയില്‍ പെണ്ണുങ്ങള്‍
അടുക്കളപ്പണിയും വെപ്പും കുളിയും
തീറ്റിക്കലും തീറ്റയും കഴിഞ്ഞ്
കാച്ചിയ എണ്ണയിട്ട നീണ്ട മുടി
ഉണങ്ങാനഴിചിട്ട് നീണ്ട് നിവര്‍ന്ന്‍ കിടക്കുന്നു
എല്ലും ഞരമ്പും കാണുന്ന വൃത്തിയുള്ള
കാലില്‍ ചുവപ്പ മാഞ്ഞുതുടങ്ങ്ങ്ങിയ മയിലാഞ്ചിപ്പാട്.

അടുക്കിവെച്ച അടുക്കളയില്‍നിന്ന്‍
ഒച്ചകേട്ടോടിയതോര്‍മ്മായുണ്ട്
പിറുപിരുത്തും ശകാരിച്ച്ച്ചും
വിണ്ടും അടുക്കിവച്ചു.
ഒരു ദീര്‍ഘനിശ്വാസതോടെ
കട്ടിലില്‍ വന്നുചരിഞ്ഞു കിടന്നു
കോലായില്‍ കാര്ന്നോര്‍ ക്‌ുര്‍ക്കം തുടങ്ങി

പറമ്പിലെ മരങ്ങള്‍ ആടിയുലഞ്ഞ്
വയലിലെ മണംപേറി കാറ്റ്‌.
അസര്‍മുല്ല പൂക്കള്‍ മുറ്റത്ത് വിരിയാറായ്
ഒപ്പം ഒരു സുലൈമാനിക്കുള്ള ഓടര്‍ അകത്തേക്കും.

Thursday, July 10, 2008

ആത്മാവില്‍ നിന്ന് മരണത്തിലേക്കൊരു യാത്ര......

നീയും മരണവും ദൈവത്തിന്റെ സൃഷ്ട്ടി തന്നെ
നിന്റെയാത്മാവിന്ന് ഭുമിയില്
പിറന്നു വീഴുമ്പോള്‍,
മരണമെന്ന സ്രിഷ്ട്ടിയെ കണ്ടുമുട്ടും വരെ
അവന്റെ നിയോഗത്തിലൂടെയല്ലാതെ
അതിനെ പോറലുകളേല്പ്പിക്കാതെ
തിരിച്ചേല്പ്പിക്കാന്‍
ഒരിക്കലവന്‍ മണ്ണുകൊണ്
കടഞ്ഞെടുത്ത ഒന്ന്
നിന്നെയേല്പ്പിച്ചു


ഒരിക്കല്‍ നീ
ദുര്‍നിമിത്തങ്ങളുടെ ഊടുവഴികളിലൂടെ
നടന്നകന്നപ്പോള്‍
നീപോലുമറിയാതെ അത് നിന്നെ പിന്തുടര്‍ന്നത്
പരാജയത്തിലേക്കായിരുന്നെങ്കില്‍....
ഒരു പക്ഷെ മരണമെന്ന
മറ്റൊരത്ഭുത സ്രിഷ്ട്ടിയില്‍
സുഖമില്ലാത്ത വീര്യം കൂടിയ
ക്ഷണിക്കപ്പെട്ട വിഷം
നിന്നെ വിഴുങാനോളം
വായ തുറന്ന് ചിരിക്കുമായിരുന്നില്ലേ...


മുന്നോട്ട് നീ,
എന്നും കാണുന്ന
ഇളിഞ്ഞ ചിരികളോട്
പ്രതികരിക്കുന്ന പോലെ
പുച്ചിച്ചു തള്ളുമോ,
മുന്നോട്ടുള്ള യാത്രയില്‍
നീ നീയാകുന്ന ആത്മാവിനെ
കൂട്ടുപിടിക്കുമോ...
ക്ഷണിക്കപ്പെടാതെ വരുന്ന
മരണമെന്ന വീര്യം കൂടിയ
സുഖമറിയുവാനും
നിന്നെയേല്പ്പിച്ചതെന്തോ
അതെല്ലാം
അതിന്റെ
സ്രിഷ്ട്ടാവിന്ന് തിരികെ
നല്‍കാനും...........

Wednesday, June 11, 2008

മഴയെ പ്രണയിച്ച വേനല്പ്പൂവ്....

കാഴ്ച്ചയില്‍ നീ വെറും മഴനൂലുകള്‍
കൈപിടിയില്‍ ജലകണങ്ങളും
എന്നിട്ടും എന്റെ മസ്തിഷ്ക്കത്തില്‍
നീ പ്രണയം,
അതുകൊണ്ട് വിരഹവും നീ തന്നെ
നീ ഇല്ലാതാകുംതോറും
എന്റെ പ്രാണാക്ഷരങ്ങളും
മൗനനൊമ്പരങ്ങളും
മരണത്തെ പ്രണയിക്കുന്നു........

* * *
നീ പെയ്തിറങ്ങുമ്പോള്‍
എന്റെ നാളങ്ങളോരോന്നും
നിന്നോട് എന്തോ പറയാന്‍ വെമ്പുന്നു.
നിന്റെ മര്‍മരം
എന്നോട് വാചാലമാകുന്നു
മഴ, സാഫല്യമാണ്‍

ഞാനീ ജന്മം...
നിന്റെ ആയുസ്സിന്നായ്
പ്രാര്‍ത്തിച്ചു.....
നിന്റെ മരണം
ഞാനാഗ്രഹിച്ചില്ല..
നീ തോരാതെ പെയ്യുമോ
ഇന്നും എന്നും

* * *
ആകാശത്തിന്റെ ദര്‍പ്പണത്തില്‍
എന്റെ വര്‍ണ്ണം ഇല്ലാതാവും വരെയെങ്കിലും
ഞാന്‍ നിന്നെ ക്കുറിച്ച്...
നിന്റെ നേര്‍ത്ത നൂലുകളെ ക്കുറിച്ച്
വാചാലയായ്ക്കൊള്ളട്ടെ
ആരുമറിയാതെ ഞാന്‍ നിന്നോട് പറഞതും
നീ എനിക്കായ് മാത്രം
പറഞുത്തന്ന രഹസ്യങ്ങളും..
.....നിന്റെ കണ്ണൂകളീലെ തിളക്കം കണ്ടല്ല..
പക്ഷെ അറിയില്ല
ഞാനെന്തിനേറെ നിന്നെയിഷ്ട്ടപ്പെടുന്നുവെന്ന്
നേര്‍ത്ത നൂലുകളായ്
പെയ്തിറങ്ങുമ്പോള്‍
നീ എനിക്ക്
അനുഭൂതിയാണ്‍
ദൈവീകമായ.....
അനുഗ്രഹവും ....ആശ്വാസവും.

* * *
നീ മേഘങ്ങളായ് മൂടിനില്‍ക്കവെ
എന്റെ ഹൃദയം വിങ്ങാറുണ്ട്
പേരെടുത്തു പറയാനാവാത്ത വേദന
ബാല്യത്തില്‍ മരണം
വിരഹമായ് കൗമാരതിലും....
മൂടിക്കെട്ടിയ മേഘങ്ങ്ങള്‍
നീയായ് പയ്തിറങ്ങുമ്പോള്‍..
നീ നിന്റെ തന്നെ സാഫല്യമാകുന്നു
നിന്റെ സാഫല്യം എന്റെ പ്രണയവും
നീ മണ്ണീന്നുള്ളം നനക്കുമ്പോള്‍
എന്റെ നീറിവെന്ത...
വേദനകല്‍ മായുന്നു....

* * *
നിന്നെ ഞാന്‍ പ്രണയിച്ചു
നീയെന്നെയറിഞു പെയ്തു
ഞാന്‍ കരയുമ്പോള്‍
നീ പേമാരിയായ്
എന്റെ തേങ്ങല്‍
എന്റേ കാതുകള്‍ക്കുപ്പോലും
നീയന്യമാക്കി..ഒന്നു മാത്രം ചോദിക്കുന്നു
നീ എന്റെ വേദനകള്‍ നിന്റേതാക്കിയൊ
വേദനകള്‍‍ ഒപ്പിയെടുത്ത് നീയെത്താന്‍
ഒരുപാട് വയ്കുന്നു....
എന്റെ വേദനകള്‍
എന്നും എന്റെതു മാത്രമായ്ക്കൊള്ളട്ടെ...
എന്റെ സ്വകാര്യതയില്‍ വിങ്ങിപ്പൊട്ടട്ടെ...
എങ്കിലും നിന്നെ ഞാന്‍ പ്രണയിക്കും
കാരണം നീ മഴയാണ്‍
നീ തന്നെ കണ്ണീരാണ്‍, സാന്ത്വനവും
നീ പെയ്ത് മടങ്ങിടുമ്പോള്‍
എന്റെ കണ്ണുകളീല്‍ നീ പെയ്യും...
നീ ഒടൂങ്ങരുത്..
എന്റെ കണ്ണൂകളടയും മുമ്പ്.....


* * *
നിയെനിക്ക് സ്വാര്‍ഥതയാണ്‍
നീയെന്റെ താണെന്ന വിശ്വാസവും...,
നീ വാനോടിഴുകി ചേര്‍ന്നാല്‍
അന്ന്,
എന്റെ കണ്ണുകള്‍ അന്ധവും
കാതുകല്‍ മൂകവുമായിരുന്നെങ്കില്‍...
.....................................
മഴ,
നീ എന്റെ പ്രണയം.

മഴയായ്.....

ജനനവും മരണവും
പ്രണയവും വിരഹവും
..ഏതോ
ബന്ധുവിന്റെ മുഖ്ഛായയും
നിന്റെ പ്രതിരൂപമായ് തെളീയുന്നു

* * *
മഴ,
ഇന്നൊരത്ഭുതമാകുന്നു
പ്രതീക്ഷിക്കാത്ത നിമിഷങ്ങളില്‍
പേമാരിയായും
പ്രതീക്ഷിക്കുന്ന നേരം
വരള്‍ച്ചയുടെ പേക്കൂത്തായും.......

മഴത്തുള്ളികളായിരുന്നെങ്കില്‍..........

വേനലിന്റെ വറുതിയിലെപ്പൊഴോ
രാത്രിയുടെ മയക്കത്തില്‍
മണ്ണിനെ ചുംബിച്ചുണര്ന്ന മഴയെ
നോക്കി ഞാന്‍ കൊതിച്ചു
ഏകാന്തതയില്‍ പൊട്ടിപ്പിളരുന്ന
വര്‍ഷമേഘങ്ങളുടെ
മഴത്തുള്ളികളായിരുന്നെങ്കില്‍
മാനതിന്റെ ആദിയില്‍ പങ്കുചേര്‍ന്ന്
ഭൂമിക്കൊരു പുഞിരിയേകാമായിരുന്നു
എന്തിന്‍
എന്നെ പ്പോലെ
മഴയെ പ്രണയിക്കുന്നവരുടെ
പ്രണയിനിയാകാമായിരുന്നില്ലെ എനിക്കെന്നും..........

Tuesday, March 18, 2008

വെളിച്ചം കണ്ട ആദ്യ കവിത.....



മനസ്സിന്റെ മൗനത്തിലെവിടെയോ
ഉണങ്ങാത്ത മുറിവുകളിലെവിടെയോ
വ്രിത്തികെട്ട ഒരു വേദയായ്
ഇറ്റക്കിടെ അത് പതുങ്ങിനോക്കുന്നു.


ഇലകൊഴിയുന്ന ശിശിരത്തിലും
തണുത്ത രാവുകളുള്ള ഹേമന്തത്തിലും....
ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ പോലും
അതെന്നെ ഒറ്റപ്പെടുത്തുന്നു.
ഹൃദയം ഇടുങ്ങിയ പാറക്കെട്ടുകളായ്
എന്നെ ശ്വാസമ്മുട്ടിക്കുന്നു.


പൂര്‍നേന്തുവും മഴയുമെന്നില്‍
ആശ്വാസമാകുന്നില്ല.
തീക്ഷ്ണമായ ആ വികാരത്തില്‍
സ്വയം നിലതെറ്റിവീഴവെയും
ഞാനറിയാതെ എവിടെയോ
ഒരു സുഗന്ധം,മരണത്തിന്റെ
നേര്‍ത്ത സുഖം
ജീവിതമായ കയതോടുള്ള
ഭയം ഉണര്‍ന്നിരിക്കുന്നു.

ഉറവുപൊട്ടുന്ന പനിനീരും
കുഞുകുഞിഷ്ട്ടങ്ങളും
ഞാന്‍ കാണാതെ മറഞു പോയി,ഭയം.


എല്ലാം മറന്ന്,
ഉറക്കമാകുന്ന മരണത്തില്‍
ജീവിക്കവെ
വീണ്ടും
അര്‍ഥമില്ലത്തൊരു സ്വപ്നമായ്
കടുത്ത തനുപ്പിലും
വിണ്ടൂകീറിയ നിലങ്ങളിലേക്ക്
ഞാന്‍ വഴുതു വീഴുന്നു
ഉണരുമ്പോള്‍ ഞാനറിയുന്നു
അതെന്റെ ഉള്‍മനസ്സിന്റെ
വെന്തുനീറുന്ന ഭയമായിരുന്നു എന്ന്.


ഉണരുമ്പോള്‍ കതില്‍ കേള്‍ക്കുന്ന
ദേവാലയ ഗീതവുമിന്നെന്നില്
എന്തിനെന്നറിയാതെ
രക്തഗന്തമുള്ള വികാരമുണര്‍ത്തുന്നു
ഭയം എന്ന വികാരം,
ഇവിടെയും വിജയിക്കുന്നു.

Tuesday, March 11, 2008

മഴയെ പ്രണയിച്ച വേനല്പ്പൂവ്....

കാഴ്ച്ചയില്‍ നീ വെറും മഴനൂലുകള്‍
കൈപിടിയില്‍ ജലകണങ്ങളും
എന്നിട്ടും എന്റെ മസ്തിഷ്ക്കത്തില്‍
നീ പ്രണയം,
അതുകൊണ്ട് വിരഹവും നീ തന്നെ
നീ ഇല്ലാതാകുംതോറും
എന്റെ പ്രാണാക്ഷരങ്ങളും
മൗനനൊമ്പരങ്ങളും
മരണത്തെ പ്രണയിക്കുന്നു........

* * *
നീ പെയ്തിറങ്ങുമ്പോള്‍
എന്റെ നാളങ്ങളോരോന്നും
നിന്നോട് എന്തോ പറയാന്‍ വെമ്പുന്നു.
നിന്റെ മര്‍മരം
എന്നോട് വാചാലമാകുന്നു
മഴ, സാഫല്യമാണ്‍

ഞാനീ ജന്മം...
നിന്റെ ആയുസ്സിന്നായ്
പ്രാര്‍ത്തിച്ചു.....
നിന്റെ മരണം
ഞാനാഗ്രഹിച്ചില്ല..
നീ തോരാതെ പെയ്യുമോ
ഇന്നും എന്നും

* * *
ആകാശത്തിന്റെ ദര്‍പ്പണത്തില്‍
എന്റെ വര്‍ണ്ണം ഇല്ലാതാവും വരെയെങ്കിലും
ഞാന്‍ നിന്നെ ക്കുറിച്ച്...
നിന്റെ നേര്‍ത്ത നൂലുകളെ ക്കുറിച്ച്
വാചാലയായ്ക്കൊള്ളട്ടെ
ആരുമറിയാതെ ഞാന്‍ നിന്നോട് പറഞതും
നീ എനിക്കായ് മാത്രം
പറഞുത്തന്ന രഹസ്യങ്ങളും..
.....നിന്റെ കണ്ണൂകളീലെ തിളക്കം കണ്ടല്ല..
പക്ഷെ അറിയില്ല
ഞാനെന്തിനേറെ നിന്നെയിഷ്ട്ടപ്പെടുന്നുവെന്ന്
നേര്‍ത്ത നൂലുകളായ്
പെയ്തിറങ്ങുമ്പോള്‍
നീ എനിക്ക്
അനുഭൂതിയാണ്‍
ദൈവീകമായ.....
അനുഗ്രഹവും ....ആശ്വാസവും.

* * *
നീ മേഘങ്ങളായ് മൂടിനില്‍ക്കവെ
എന്റെ ഹൃദയം വിങ്ങാറുണ്ട്
പേരെടുത്തു പറയാനാവാത്ത വേദന
ബാല്യത്തില്‍ മരണം
വിരഹമായ് കൗമാരതിലും....
മൂടിക്കെട്ടിയ മേഘങ്ങ്ങള്‍
നീയായ് പയ്തിറങ്ങുമ്പോള്‍..
നീ നിന്റെ തന്നെ സാഫല്യമാകുന്നു
നിന്റെ സാഫല്യം എന്റെ പ്രണയവും
നീ മണ്ണീന്നുള്ളം നനക്കുമ്പോള്‍
എന്റെ നീറിവെന്ത...
വേദനകല്‍ മായുന്നു....

* * *
നിന്നെ ഞാന്‍ പ്രണയിച്ചു
നീയെന്നെയറിഞു പെയ്തു
ഞാന്‍ കരയുമ്പോള്‍
നീ പേമാരിയായ്
എന്റെ തേങ്ങല്‍
എന്റേ കാതുകല്‍ക്കുപ്പോലും
നീയന്യമാക്കി..ൊന്നു മാത്രം ചോദിക്കുന്നു
നീ എന്റെ വേദനകള്‍ നിണ്ടേതാക്കിയൊ
വേദനകല്‍ ഒപ്പിയെടുത്ത് നീയെത്താന്‍
ഒരുപാട് വയ്കുന്നു....
എന്റെ വേദനകള്‍
എന്നും എന്റെതു മാത്രമായ്ക്കൊള്ളട്ടെ...
എന്റെ സ്വകാര്യതയില്‍ വിങ്ങിപ്പൊട്ടട്ടെ...
എങ്കിലും നിന്നെ ഞാന്‍ പ്രണയിക്കും
കാരണം നീ മഴയാണ്‍
നീ തന്നെ കണ്ണീരാണ്‍, സാന്ത്വനവും
നീ പെയ്ത് മടങ്ങിടുമ്പോള്‍
എന്റെ കണ്ണുകളീള്‍ നീ പെയ്യും...
നീ ഒടൂങ്ങരുത്..
എന്റെ കണ്ണൂകളടയും മുമ്പ്.....


* * *
നിയെനിക്ക് സ്വാര്‍ഥതയാണ്‍
നീയെന്റെ താേന്ന വിശ്വാസവും...,
നീ വാനോടിയുകി ചേര്‍ന്നാല്‍
അന്ന്,
എന്റെ കണ്ണുകള്‍ അന്ധവും
കാതുകല്‍ മൂകവുമായിരുന്നെങ്കില്‍...
.....................................
മഴ,
നീ എന്റെ പ്രണയം.

മഴയായ്.....

ജനനവും മരണവും
പ്രണയവും വിരഹവും
..ഏതോ
ബന്ധുവിന്റെ മുഖ്ഛായയും
നിന്റെ പ്രതിരൂപമായ് തെളീയുന്നു

* * *
മഴ,
ഇന്നൊരത്ഭുതമാകുന്നു
പ്രതീക്ഷിക്കാത്ത നിമിഷങ്ങളില്‍
പേമാരിയായും
പ്രതീക്ഷിക്കുന്ന നേരം
വരള്‍ച്ചയുടെ പേക്കൂത്തായും.......

മഴത്തുള്ളികളായിരുന്നെങ്കില്‍..........

വേനലിന്റെ വറുതിയിലെപ്പൊഴോ
രാത്രിയുടെ മയക്കത്തില്‍
മണ്ണിനെ ചുംബിച്ചുണര്ന്ന മഴയെ
നോക്കി ഞാന്‍ കൊതിച്ചു
ഏകാന്തതയില്‍ പൊട്ടിപ്പിളരുന്ന
വര്‍ഷമേഘങ്ങളുടെ
മഴത്തുള്ളികളായിരുന്നെങ്കില്‍
മാനതിന്റെ ആദിയില്‍ പങ്കുചേര്‍ന്ന്
ഭൂമിക്കൊരു പുഞിരിയേകാമായിരുന്നു
എന്തിന്‍
എന്നെ പ്പോലെ
മഴയെ പ്രണയിക്കുന്നവരുടെ
പ്രണയിനിയാകാമായിരുന്നില്ലെ എനിക്കെന്നും..........

Friday, March 7, 2008

പുലര്‍ക്കാല സ്വപ്നം ഫലിക്കുമൊ???

ഇല പൊഴിയുന്ന ശിശിരം
പുലര്‍ക്കാലെ ഞാന്‍ കണ്ട സ്വപ്നത്തില്‍
ഞാനൊരു പൂവായ് വിരിഞ്ഞു
ഇതളുകള്‍ പൊഴിഞ്ഞ്...
കായായ്..കുരുത്തു...
അത് വിളഞ്ഞ് മണ്ണിനെ ചുംബിച്ചു
കിളിര്‍ത്തു ഞാനൊരു....അരുമച്ചെടിയായ്..
അതില്‍,ഞാനൊരു മൊട്ടായ് തുടങ്ങി...
സൂര്യകിരണങല്‍ പിറക്കുവാന്‍ നേരമില്ലിനി
...ഉണരൂ നീയൊരു സുന്ദരപുശ്പമായ്
മൊഴിയുന്നു.....നനുത്ത മഞ്ഞുകണങ്ങളെന്നോട്...
കണ്ണൂതുറക്കവെ ഞാന്‍ കണ്ടു
അലസമായൊരു ജീവിതമെനിക്കുമുന്നില്‍,
ഫലിക്കുമൊ പുലര്‍ക്കാലെ ഞാന്‍ കണ്ട സ്വപ്നം....???!!!

Monday, March 3, 2008

ഇന്നലെകളൂടെ മഴസ്പര്‍ഷം..............

മഴ എന്നിലെ ധമനികളീലൂടെ ഒഴുകുന്ന പ്രണയം........................
മഴ എന്റെ വികാരങളുടേ നനുതത സ്പര്‍ഷം.........
.......................
മഴ പ്പെയ്യുന്ന രാവുകളില്‍ .....ഇരുള്‍ മൂടിയ മുറിയില്‍......
തനിച്ച്......കാതില്‍ ന്നേര്‍ത്ത ഹിന്തുസ്താനി സംഗീതവും‍........പിന്നെ...
പൊയിഞ്ഞുവീണ കരിയിലകളുടെ ഞരംബുകളിലേക്ക്..................
ഇന്നലെകെളിലേക്ക്........
ഇന്നലെകളുടെ സായാഹ്ന്നം ......
ബാല്യതിന്റെ മധുരവും....
..............
ഒരിക്കല്‍ കൂദി വന്നിരുന്നെങ്കില്‍...............