Showing posts with label കവിത.. Show all posts
Showing posts with label കവിത.. Show all posts

Wednesday, February 25, 2009

ഇനിയും കണ്ടിട്ടില്ലാത്ത കുറിഞ്ഞിപ്പൂക്കള്‍ക്ക്........


കവിതയില്‍ ആദ്യാക്ഷരങ്ങളെഴുതിയപ്പോള്‍
ഒരിക്കല്‍ ഞാന്‍ കണ്ടു വിരിഞ്ഞു നില്‍ക്കുന്ന
നിങ്ങളെ.....
എനിക്കു പ്രിയപ്പെട്ട ടീച്ചറുടെ കവിതകളിലൂടെ
അന്ന് ഞാന്‍ കൊതിച്ചു
ആരുമില്ലാതെ തനിച്ച്
ഒരിക്കല്‍ മഞ്ഞു പെയ്യുന്ന ഇളം പ്രഭാതത്തില്‍..
എന്റെ പറമ്പിലെ പേരറിയാ പൂക്കളെ പ്പോലെ
നിങ്ങളെയും ഒരിക്കലൊന്നോമനിക്കണമെന്ന്...
കിന്നാരം പറയണമെന്ന്............

പിന്നീടെപ്പൊഴോ ഒരു തുണ്ടു പത്രത്തിൽ
നിങ്ങളൊരുമിച്ച് ഒരു ഹ്രുദയം പൊലെ
നീലഗിരിയെ പുതപ്പിച്ച്
ഒന്നായ് ചിരിക്കുന്നത് കണ്ടു,
അന്ന് ഞാൻ കൊതിച്ചു
എന്റെ സ്വപ്നത്തിലെ രാജകുമാരനോടൊന്നിച്ച്
നിന്റെയരികിൽ വന്ന് മൌനമായ് പ്രണയിക്കണമെന്ന്...

ഇനിയും ഞാൻ നിന്റെയരികിൽ വന്നില്ല...
കാലത്തിന്റെ തിക്കിലും തിരക്കിലും പെട്ടരയുമ്പോൽ...
അറിയില്ല ഞാനൊരിക്കൽ
നിന്റെയരികിൽ വരുമോയെന്ന്.....
ഒരു പക്ഷെ
ഈ ജന്മമതിനായില്ലെങ്കിൽ
നിനക്കന്യമായ് പോകുന്ന മണ്ണായ്
ഒരിക്കൽ ഞാൻ വരുമായ്യിരിക്കും.......

Friday, August 1, 2008

ഞാന്‍ അതായിരുന്നു .....

മഴയെ പ്രണയിച്ച...........
എന്നും പ്രണയിക്കുന്ന,
മഴത്തുള്ളികളില്‍ കുതിര്‍ന്ന്,
വേനലില്‍ വിണ്ടുകീറിയ നെല്‍ വയലില്‍
നെല്‍കതിരുകള്‍പോലുമില്ലാതെ തനിച്ച്........
മഴയോട് ചേര്‍ന്ന് നില്‍ക്കാന്‍
മോഹിച്ചവള്‍ .

ഇരുള്‍ മയങ്ങുന്ന
രാത്രിയുടെ നിലാവുള്ള യാമങ്ങളില്‍
ജാലകവാതിലോട് ചേര്‍ന്ന് നിന്ന്
ഇരുട്ടിനെ പ്രണയിച്ച,
 മുറിയോട് സല്ലപിക്കാന്‍ വരുന്ന
മുല്ലവള്ളിയില്‍ ഉതിര്‍ന്നു വീഴുന്ന
മഞ്ഞുകണങ്ങളൊട് പിറുപിറുത്തും..
വിരിഞ്ഞുവരുന്ന മുല്ലമൊട്ടിനെ
ഇമവെട്ടാതെ നോക്കിനിന്ന്
ഒന്നതിനെ ചുമ്പിച്ച്
ഉറങാതെ,
തണുത്ത കാറ്റും ഇലകളും
മെല്ലെ പ്രണയം പങ്കുവെക്കുന്നത്
കാതോര്‍ത്ത്,

ഉറങ്ങുവാനായ്
ചുവരുകളെ പോലുമുണര്‍ത്താതെ
ഗസലിന്റെ ഈണം
കേല്‍ക്കാനിഷ്ട്ടപ്പെട്ട
ഒരു പെണ്‍കുട്ടി .

Wednesday, April 16, 2008

നിയോഗത്തിലേക്ക്.......

അറിയില്ല,
ഞാന്‍ പതറുകയാണോ എന്ന്...
പതനത്തിലേക്ക്
എന്റെയക്ഷരങ്ങള്‍ക്ക് ഘനമില്ല
ആകര്‍ഷകമായ മിഴികളില്ല
അതിന്റെ കാഴ്ച്ചകള്‍ മങ്ങും പോലെ..


എന്റെ മഷിത്തുള്ളികള്‍ക്ക്
നിയോഗമായി എതോ അക്ഷരശകലങ്ങള്‍
എവിടെയോ മറഞ്ഞുകിടക്കുന്നപ്പോലെ....
മനസ്സ് മന്ത്രിച്ചുകൊണ്ടേയിരിക്കുന്നു.


എവിടെയോ മറഞ്ഞു നില്‍ക്കുന്നു
ഞാനറിയാതെ എനിക്കായ്....
ഏതോ മനസ്സിന്റെ പഴുപഴുത്ത മുറിവുകളിലോ
അതോ,
പരുന്തുകള്‍
കാവല്‍ നില്‍ക്കുന്ന മാംസകഷണങ്ങളെക്കുറിച്ചോ......

അറിയില്ല അതെന്തെന്ന്....
എങ്കിലും വിശ്വസിക്കുന്നു
അങ്ങനെയെന്തോ ഒന്ന്
കരിയിലകള്‍ക്കുള്ളിലോ മറ്റോ
മറഞ്ഞുകിടക്കുന്നുണ്ടെന്ന്.....


പക്ഷെ,
ആ അക്ഷരങ്ങള്‍ എന്നെ എത്തിപ്പിടിക്കും മുന്നെ
എന്റെ വാക്കുകള്‍ മങ്ങിയാല്‍...
നനുത്ത മണ്‍കൂനകള്‍ പോലും അശ്ലേഷിക്കാതെ
ഒരുപക്ഷെ അത് ജീര്‍ണിചുപോകും..........

അറിയില്ല,
എന്റെ നിയോഗമെന്തെന്ന്,
എന്റെ പേനയുടെ ചലനം നഷിക്കുമോയെന്നും........

തെളിയാത്ത രൂപം

മാത്രുഭൂമി ആഴ്ച്ചപ്പതിപ്പില്‍ 2006ല്‍ വെളിച്ചം കണ്ട മറ്റൊരു കവിത................


ഒറ്റ്പ്പെടലിന്റെ
കൂറ്ത്ത നഖങ്ങള്‍ക്കിടയില്പ്പെട്ട്
ശ്വസിക്കുന്ന വായുവെപ്പോലും
അറച്ചുപോകുന്ന നേരങ്ങളില്‍
ഞാന്‍ കാണാറുണ്ട്
മുടിനാരിഴകള്‍കൊണ്ട് സ്വയം മറച്ച്
ഇരുട്ടിലേക്ക് ഒതുങ്ങിയ ഒരു രൂപം
മൂറ്ച്ചയുള്ള കുപ്പിച്ചില്ലുകള്‍
ശരീരത്തിലേക്കാഴത്തിലിറങ്ങി നോവിച്ചിട്ടും
ഗദ്ഗദപ്പെടാന്‍ മറന്നുപോയ ഒന്ന്
വ്യക്തമല്ലാത്ത ഒരു രൂപം
പലപ്പോഴുമെന്റെ കണ്ണുകള്‍
അവളിലേക്ക് ചൂഴ്ന്നിറങ്ങിയിട്ടുണ്ട്...
ആ മുഖം
എന്റേതു തന്നയല്ലെ എന്നറിയുവാന്‍.....