Tuesday, September 6, 2011

നട്ടുച്ച

പൊരിഞ്ഞ കത്തുന്ന വെയില്‍
ഓടുമേല്‍ക്കുരക്കിടയിലെ ചില്ലുകളില്‍
പൊന്‍വെയില്‍ തീര്‍ത്ത വലയം.
തുടച്ചു മിനുക്കിയിട്ട കാവിനിലം
കോലയില്‍ നീണ്ട തിണ്ണയും വരാന്തയും,
കാലുകഴുകാനൊരു മൊന്തയും.

കാര്ണോര്‍ ചാരുകസേരയിലിരിക്കുന്നു
കാലുകള്‍ രണ്ടും നീട്ടി തിണ്ണയിലേക്കും
ഓലയീര്‍ക്കിള്‍കൊണ്ട് തിന്ന ചോറിനോടു
നന്ദി കാണിക്കാതെ കുത്തിപുറത്താക്കുന്നു
കൈയിലെ തോര്‍ത്തുകൊണ്ടിടക്ക്
വീശി വീശി വിയര്‍പ്പാറ്റുന്നു.

തിണ്ണയിളിരിക്കുന്ന ട്രാന്സിസ്റ്ര്‍
ചിലക്കുന്ന ശബ്ദത്തില്‍
നല്ല മലയാളി പാട്ടുപടുന്നു.
ജോണ്സനും രവീന്ദ്രനും മാറി മാറി.

അകത്തെ മുറിയില്‍ പെണ്ണുങ്ങള്‍
അടുക്കളപ്പണിയും വെപ്പും കുളിയും
തീറ്റിക്കലും തീറ്റയും കഴിഞ്ഞ്
കാച്ചിയ എണ്ണയിട്ട നീണ്ട മുടി
ഉണങ്ങാനഴിചിട്ട് നീണ്ട് നിവര്‍ന്ന്‍ കിടക്കുന്നു
എല്ലും ഞരമ്പും കാണുന്ന വൃത്തിയുള്ള
കാലില്‍ ചുവപ്പ മാഞ്ഞുതുടങ്ങ്ങ്ങിയ മയിലാഞ്ചിപ്പാട്.

അടുക്കിവെച്ച അടുക്കളയില്‍നിന്ന്‍
ഒച്ചകേട്ടോടിയതോര്‍മ്മായുണ്ട്
പിറുപിരുത്തും ശകാരിച്ച്ച്ചും
വിണ്ടും അടുക്കിവച്ചു.
ഒരു ദീര്‍ഘനിശ്വാസതോടെ
കട്ടിലില്‍ വന്നുചരിഞ്ഞു കിടന്നു
കോലായില്‍ കാര്ന്നോര്‍ ക്‌ുര്‍ക്കം തുടങ്ങി

പറമ്പിലെ മരങ്ങള്‍ ആടിയുലഞ്ഞ്
വയലിലെ മണംപേറി കാറ്റ്‌.
അസര്‍മുല്ല പൂക്കള്‍ മുറ്റത്ത് വിരിയാറായ്
ഒപ്പം ഒരു സുലൈമാനിക്കുള്ള ഓടര്‍ അകത്തേക്കും.